വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012

തിലകന്‍ യാത്രയായി..മുതലക്കണ്ണീര്‍ ഇനിയും നിലച്ചില്ല.!!





തിലകന്‍ സാഹെബ്  എന്നേക്കുമായി യാത്ര പറഞ്ഞു.എങ്കിലും മുതലക്കണ്ണീര്‍  പ്രവാഹം തുടരുന്നു...ജീവിച്ചിരുന്ന 'തിലകന്‍' എന്തെങ്കിലും ബാക്കി വെച്ചിട്ടുന്ടെങ്കില്‍  എല്ലാം കുത്തിയൊലിച്ചപോകും വിധം മുതലക്കണ്ണീര്‍ പ്രളയമായി കഴിഞ്ഞകുറെ  ദിവസങ്ങള്‍.


കോടികള്‍ തുലച്ചു എമേര്‍ജിംഗ് കേരള അരങ്ങു തകര്‍ത്തപ്പോള്‍ ഉല്‍ഘാടനത്തിനെത്തിയ പ്രധാന മന്ത്രി തിരിച്ചു ദല്‍ഹിയില്‍ എത്തിയ അടുത്തനിമിഷം തന്നെയും , കൂടെ വന്ന അലുവാലി തിരിച്ചു പോകും മുന്‍പേയും, കേരളീയന്റെ ചെകിട്ടിനു തന്ന വീക്ക്,വലിയ ഇരുട്ടടി കിട്ടിയവനെ പോലെ കണ്ണിരുട്ടിച്ചു ഒന്നും കാണാതെ തലകറങ്ങി കേരളജനതയാകെ ഒരേ സ്വരത്തില്‍ പലതും പുലംബികൊണ്ടിരുന്നപ്പോള്‍, ഒന്നും തിരിച്ചും, മാറ്റി മറിച്ചും പ്രധാന മന്ത്രിക്കു വേണ്ടിയും , അലുവാലിയക്ക്‌ വേണ്ടിയും തിരുത്തി പറയാന്‍ കഴിയാതെ  നമ്മുടെ മുഖ്യ മന്ത്രി  ഉമ്മന്‍ചാണ്ടി സാഹിബും ആകെ ചാണകത്തില്‍ ചവിട്ടിപോയ പരുവത്തില്‍  നില്‍ക്കുമ്പോഴാണ് തിലകന്‍ സാഹിബിന്റെ
മരണ വാര്‍ത്ത പടരുന്നത് 

( സാഹെബ്, എന്ന സംബോധന തെറ്റായി ധരിക്കില്ലെന്നു കരുതുന്നു. ആദരണീയരായവരെ, ബഹുമാന്യരായവരെ, മുസ്ലിങ്ങള്‍ അഭിസംബോധന ചെയ്യുന്നത് 'സാഹെബ് , എന്ന് ചേര്‍ത്താണ്. സി,എച്ച്.എം.സാഹെബ്,ബഷീര്‍ സാഹെബ്, സമദാനി സാഹെബ്, മുനീര്‍ സാഹെബ്, കുഞ്ഞാലിക്കുട്ടി സാഹെബ്,എന്നൊക്കെ എന്നത് ആദരണീയ സൂചകമായാണ്.'സാഹെബ് ചേര്‍ക്കുന്നത്.. ഞാന്‍ 'ചന്ദ്രിക"  പത്രത്തില്‍ ജോലി ചെയ്തപ്പോള്‍ ശീലിച്ചതാണ് ആ ശൈലി. അത് കഴിഞ്ഞു അടിയന്തിരാവസ്ഥക്കാലത്തെ"വീക്ഷണം" പത്ര
ത്തില്‍ ജോലി ചെയ്യുമ്പോഴും, ഇന്നത്തെ പ്രതിരൊധ  മന്ത്രിയും,അന്നത്തെ കെ.പി.സി.സി. പ്രസിഡന്റുമായിരുന്ന ബഹു. ആന്‍റണിയെ, ആന്‍റണി സാഹെബെന്നും,കെ.പി. നൂറുദ്ദീനെ (അന്നത്തെ കേ.പി.സി.സി  ട്രഷറര്‍ ,മുന്‍  വനം വകുപ്പ് മന്ത്രി) നൂറുദ്ദീന്‍  സാഹെബെന്നും, ബഹു.പി.സി.ചാക്കോയെ, ചാക്കോ സാഹെബ് എന്നുമായിരുന്നു വിളിച്ചിരുന്നത്‌. ഇവരൊക്കെയും "വീക്ഷണം" പത്രത്തിന്‍റെ 
ഡ. ബോര്‍ഡ്‌ അംഗങ്ങളും, ആന്റണി സാഹെബ്  ചെയര്‍മാന് മായിരുന്നു.ഞാന്‍ അപ്പോള്‍ പത്രം പ്രിന്റ്‌ ചെയ്യുന്ന ഒരു പ്രിന്‍റിംഗ്  ടെക്നി ഷ്യന്‍ മാത്രമായിരുന്നു.(കൂടുതല്‍ എന്‍റെ ജീവിത യാത്രാ ബ്ലോഗില്‍ വായിക്കുക) കേള്‍ക്കാന്‍ സുഖമുള്ള ഉച്ച നീചത്വമില്ലാത്ത ആ സംബോധന ഞാന്‍ ഇഷ്ടപ്പെടുന്നു.മേല്‍പ്പറഞ്ഞ ബഹു.ആദരണീയ വലിയ വ്യക്തികള്‍ക്കും എന്‍റെ "സാഹെബ്" വിളി സന്തോഷത്തോടെ സ്വീകരിച്ചരായിരുന്നു!!.



'സര്‍' എന്ന വിളിയോടു എനിക്ക് യോജിപ്പില്ല.ബ്രിട്ടീഷുകാരനെ വര്‍ഷങ്ങള്‍ക്കു


മുന്‍പേ കെട്ടു കെട്ടിച്ചെന്കിലും അവന്റെ ഉച്ചിഷ്ടങ്ങള്‍ വിഴുങ്ങാന്‍ ഇന്നും ആര്‍ക്കും മടിയില്ല, മാത്രമല്ല മഹാത്മാ ഗാന്ധിയും, അനുയായികളും ആട്ടിപ്പുറത്താക്കിയ പാശ്ചാത്യ പ്രഭുക്കളെ പരവതാനി വിരിച്ചു നമ്മുടെ ഹര്‍ഷ ഭൂമിയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമത്തിലാണല്ലോ ഭരണ കൂടങ്ങള്‍ .വിരോധാഭാസം അല്ലെ ഈ സാര്‍ വിളി? ഇവിടെ പ്രഭുക്കള്‍ ഇല്ലല്ലോ?).


തിലകന്‍ സാഹെബിന്റെ മരണത്തോടെ കേരള ജനത മറ്റെല്ലാം മറന്നപോലെയായിപിന്നെ ദുഃഖ മായില്ലേ? എല്ലാവരും ദുഖത്തിലായി.മരണ ദുഖത്തെക്കാള്‍ വലുതല്ലാലോ പ്രധാന മന്ത്രിയുടെ ഇരുട്ടടി!!. അങ്ങിനെ കേരളം ആ ഇരുട്ടടിയെല്ലാം മറന്നു ദുഃഖ ത്തിലായപ്പോള്‍ .മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി സാഹെബിനു അങ്ങിനെ വലിയ ആശ്വാസമുഹൂര്‍ത്തം വീണു കിട്ടിയപോലെയായി. സത്യത്തില്‍ ബഹു.മുഖ്യ മന്ത്രിക്കു ശ്വാസം വീണത്‌ അപ്പോഴായിരിക്കണം .

കുറെ നാളുകള്‍ തിലകന്‍ സാഹെബ് ആശുപത്രിയില്‍ ആയിരുന്നു.അവസാന നാളുകള്‍ മരണത്തോട് മല്ലടിച്ച് അദ്ദേഹം അവസാന ശ്വാസത്തിനായി കാത്തു ഴിയുകയായിരുന്നു.ഇതൊന്നും അധികം ആരുടേയും ശ്രദ്ധയില്‍ വരികയോ. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ സിനിമാക്കാര്‍ പോലും അദ്ദേഹത്തെ കാണാന്‍ എത്തുകയോ അദ്ദേഹത്തിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കുകയോ ചെയ്യുന്നതൊന്നുംദൃശ്യ മാധ്യമങ്ങളിലോന്നും കണ്ടില്ല.ആശുപത്രിയുടെ ഏട്ടാവട്ടത്തുപോലും ഒരു താരോദയംകണ്ടില്ല!!.

(നടന്‍  ശ്രീ .ജഗതി ശ്രീകുമാറിന് കാര്‍ അപകടമുണ്ടായപ്പോള്‍ ഉറക്കൊഴിഞ്ഞു ആശുത്രിയില്‍ കാത്തിരുന്ന സിനിമാക്കാര്‍ ഉണ്ടായിരുന്നു.മന്ത്രിമാരും,എം.
എല്‍.എ.മാരും മറ്റു രാഷ്ട്രീയ സാമൂഹ്യ പ്രമുഖരും ഉണ്ടായിരുന്നു സിനിമാക്കാരുടെ കൂട്ട പ്രാര്‍ത്ഥന യുണ്ടായിരുന്നു.- കൂട്ട പ്രാര്‍ത്ഥന എന്നത് എല്ലാവരും ഒന്നിച്ചിരുന്നു പ്രാര്‍ഥിച്ചു എന്നല്ല. എല്ലാവരും പ്രാര്‍ഥിച്ചിരുന്നു!!- അങ്ങോളമിങ്ങോളമുള്ള മിക്കവാറും സഹ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.ഇതൊക്കെ നമ്മെ കാണിച്ചു തന്നതും അറിയിച്ചതും മാധ്യമ
ങ്ങള്‍) എന്തൊക്കെ ആയാലും അദ്ദേഹം മരിച്ച വിവരം അറിഞ്ഞു, ഞെട്ടിയവരും,ഞെട്ടിത്തെറിച്ചു വീണവരും, തല കറക്കം വന്നവരും എല്ലാമായി ഒരുപാട് സഹപ്രവര്‍ത്തകര്‍, മഹാ മഹാ നടന്മാര്‍  രാഷ്ട്രീയക്കാര്‍,മന്ത്രിമാര്‍ സാംസ്കാരിക നായകര്‍, കവികള്‍, കലാകാരന്മാര്‍ (അപ്പോള്‍ സിനിമാക്കാര്‍ എന്ന് പറഞ്ഞാല്‍ കലാകാരന്മാര്‍ അല്ലെ?) സാധാരണ സിനിമാ പ്രേക്ഷകന്‍ എത്ര ഞെട്ടിയാലും അതൊന്നും മാധ്യമങ്ങള്‍ കാണില്ലാലോ ? അല്ലെങ്കിലും ആര്‍ക്കു വേണം ഈ സാധാരണക്കാരനെ? എഴാന്കൂലികളായവര്‍, കൊടിപിടിക്കാനും, ജയ് വിളിക്കാനും പോലീസിന്റെ ലാത്തിയുടെ ചൂടറിയാനും തല്ലാനും കൊല്ലാനുമല്ലാതെ ആര്‍ക്കാണ് ഇവരെ ആവശ്യം?

അങ്ങിനെ മരണവാര്‍ത്തയറിഞ്ഞു പല ദിക്കിലുമായ സഹപ്രവര്‍ത്തകരില്‍ പലരുംഅവിടുന്ന് തന്നെ കരഞ്ഞു തീര്‍ത്തു. ഇന്ത്യക്കകത്തു തന്നെ  പലദിക്കിലും, പിന്നെ ദുബായിലുമൊക്കെ ആയി (ദുബായ് വിട്ടു ഒരു കളിയും സിനിമാ കാര്ക്കില്ലാലോ) ഷൂട്ടിങ്ങിനു പോയവരായിരുന്നു. അങ്ങിനെ ഉള്ളിടത്തുവെച്ചു അദ്ധേഹത്തെ ഓര്‍ത്തോര്‍ത്തു ഓര്‍മ്മയില്‍ വന്നതൊക്കെ വിളിച്ചു പറഞ്ഞു തേങ്ങിക്കരഞ്ഞു

.(ഈ കരച്ചിലോക്കെ കണ്ടു നമ്മുടെ മുതലകള്‍; പോലും നാണിച്ചുപോയിരിക്കണം, വായില്‍ കിടന്നു ജീവന് വേണ്ടി പുളയുന്ന ഇരയെകുറിച്ച്  മുതലകള്‍ കരയുമ്പോള്‍ പോലും ഇത്രത്തോളം കണ്ണീര്‍ പ്രളയം ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇത്തരം കണ്ണീര്‍ കണ്ടു സിനിമാക്കാരായ ചിലരൊക്കെ പറഞ്ഞതും  "മുതലക്കണ്ണീര്‍" ആണ് ഇതൊക്കെ എന്ന്. ) 

കലാ കേരളം.. അല്ല സിനിമാ കേരളം കണ്ണീര്‍ നിറച്ചു അദ്ദേഹത്തെ യാത്രയാക്കി. പ്രശസ്തരായവര്‍ മരിച്ചാല്‍ ഒരു റീത്ത്‌  വാങ്ങാനും പ്രസ്താവനകള്‍ ഇറക്കാനും ദുഃഖം പങ്കുവെക്കാനും ചെറിയ മുതല്‍ മുടക്ക് അല്ലെങ്കില്‍ ഒരു വിങ്ങല്‍. ഒരു കണ്ണ് തുടക്കല്‍.ഇത്രയും മുതലിറക്കിയാല്‍ കിട്ടാവുന്നതോ വലിയ വാര്‍ത്താ പ്രാധാന്യം,പബ്ലിസിറ്റി.വാര്‍ത്താ പത്രങ്ങളും ചാനലുകാരും കരയുന്നവരെയും, കണ്ണീര്‍ തുടക്കുന്നവരെയുംനോക്കി കാമറയുമായി അലയുന്നവരാണല്ലോ. പത്രക്കാര്‍ക്കും, ചാനലുകാര്‍ക്കുംഅങ്ങിനെയുള്ള സീനുകള്‍ കൊടുത്താലേ അവരുടെ പത്ര പ്രവര്‍ത്തനം ധര്‍മ്മമാകൂ എന്ന ഒര
ലിഖിത നിയമം ഉണ്ടായിരിക്കാം.
















ജീവിച്ചിരിക്കുമ്പോള്‍ സിനിമാ കുടുംബത്തില്‍ നിന്നുതന്നെ തിലകന്‍ സാഹെബി
നെപടിയിറക്കി പിണ്ഡം വെച്ചവര്‍, കമ്പി വേലികെട്ടി മാറ്റിനിര്‍ത്തിയവര്‍.പി
ച്ചും പേയും പറഞ്ഞവര്‍.മഹാ മഹാ നടന്മാരുംഎല്ലാം തന്നെ, നിമിഷങ്ങള്‍ കൊണ്ട് സിനിമാക്കാര്‍ക്ക് മഹാവ്യക്തിയായി തീര്‍ന്നു.തിലകന്‍ സാഹെബ് അഭിനയത്തിന്‍റെ പെരുന്തച്ചനായിത്തീര്‍ന്നു !!!രണവരായിത്തീര്‍ന്നു ആദരണീയനായിത്തീര്‍ന്നു..അങ്ങിനെമരിച്ച തിലകന്‍
സാഹെബിനെ അവരെല്ലാം ആകാശത്തെ സ്വര്‍ണ്ണത്തേരില്‍കയറ്റി സിനിമാലോ
കത്തെ രാജകുമാരനാക്കി വാഴ്ത്തി.

കാമറ വെളിച്ചം തട്ടുന്നിടത്തുള്ളവരെല്ലാം അദ്ദേഹത്തെ കുറിച്ച്, അദ്ദേഹത്തി
ന്റെ കഴിവിനെക്കുറിച്ച്,അദ്ദേഹത്തിന്റെ സ്നേഹത്തെ കുറിച്ച്, വ്യക്തിത്തെ
ക്കുറിച്ചു വിതുമ്പി  വിതുമ്പിക്കൊണ്ട്  പറഞ്ഞു..........വലിയ ഒരു നടന്‍റെ മുന്‍
പില്‍, അദ്ദേഹത്തിനു തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത വിധം നന്നായി അഭിന
യിച്ചു ഫലിപ്പിച്ചു പലരും!!അഭിനയം തൊഴിലാക്കിയവര്‍ക്ക് മല്സരിച്ചഭിന
യിക്കാന്‍ കിട്ടിയ ഒരു സന്ദര്‍ഭം..അതാരുംപാഴാക്കിയില്ല തീര്‍ച്ച...

ഇതൊക്കെ കഴിഞ്ഞപ്പോള്‍ കണ്ണീര്‍ പ്രളയം അവസാനിച്ചെന്നു കരുതിയിരിക്കും
ബോഴിതാ നമ്മുടെ നെടുമുടി വേണു സാഹിബ് ദുബായില്‍ പോയിട്ട് വീണ്ടും വിങ്ങി ക്കരയുന്നു."തിലകന്‍ സാഹെബിനെ പ്രകീര്‍ത്തിചിരുന്നെന്കില്‍  ഇനിയുംഅഞ്ചുകൊല്ലം അദ്ദേഹം നമ്മോടൊപ്പം ഉണ്ടായിരുന്നെനെ എന്നാണു വേണുസാഹെബ് വിതുമ്പിയത്...... അതോടൊപ്പം തന്നെ അദ്ദേഹം വേറൊരു കാര്യംകൂടെ പറഞ്ഞു ആശുപത്രിയില്‍ പോയാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കില്ലെന്ന് അറിഞ്ഞതുകൊണ്ടാണ് നെടുമുടി സാഹെബ് ആശുപത്രി
യില്‍ പോകാതിരുന്നതെന്ന്....അവസാന നോക്ക് കാണാന്‍ കഴിയാത്ത വേദന
...ഹാഎത്ര കഠിനം ..?നോക്കണേ നമ്മുടെ സിനിമാക്കാരുടെ , തിലകന്‍ സാഹെ
ബിന്റെവേര്പാടിലെ തീരാത്ത മഹാ ദുഃഖങ്ങള്‍....

ഇനി സിനിമാക്കാര്‍ക്ക് മ്യൂസിയം പണിയാനും, പ്രതിമ പണിയാനും പ്രതിറ്റ്‌
ഞാബദ്ധരായവര്‍ഉണ്ട് ഇനി അതിനും മല്‍സരങ്ങളും അടിപിടിയുമൊക്കെ നടന്നേക്കും.'കലാ കാരന്മാര്‍" അല്ലെ?.കലാകാരന്‍ എന്ന വ്യാഖ്യാനത്തിനു ഇ
ന്നത്തെ സിനിമാക്കാരുടെ അന്ഗീകരിക്കപ്പെട്ട മാനദണ്ഡം ഇതൊക്കെയാണല്ലോ.
*********
ക്ഷമിക്കണം തിലകന്‍ സാഹിബേ,.......ഒരു തികഞ്ഞ ഒറ്റപ്പെട്ട അഭിനേതാവെന്ന
നിലക്ക് അങ്ങയെ ഞാന്‍ ബഹുമാനിക്കുന്നു.അങ്ങയുടെ മരണം, എന്‍റെയും, അതൊക്കെ ദൈവ നിശ്ചയമാണ്.നാമാരു വിചാരിച്ചാലും അത് തടയാന്‍ ആവില്ല.സമയമാകുമ്പോള്‍ അവന്‍ വിളിച്ചുകൊണ്ടുപോകും. ഇന്ന് താങ്കളും നാളെ ഞാനും.അതിനാല്‍താങ്കളുടെ വേര്‍പാടില്‍ എനിക്ക് ദുഃഖ മുണ്ടായില്ല. അനാരോഗ്യം മൂലം രോഗ ശയ്യയില്‍ കിടന്നു ഒരുപാട് നരകിപ്പിക്കാതെ ദൈവം അങ്ങയെ രക്ഷിച്ചതില്‍ ഞാന്‍ എന്‍റെനാഥനോട് നന്ദി പറയുന്നു.

അവസാന കാലങ്ങളില്‍ അങ്ങയുടെ ഫോടോ ചില മാധ്യമങ്ങളില്‍ കാണുവാ
നിടവന്നപ്പോള്‍ഇത് ഞാന്‍ ഉറപ്പിച്ചതായിരുന്നു. വളരെ അവശയായ ആ മുഖം ഇനിയൊരിക്കല്കൂടി പ്രസന്ന മാകാന്‍ സാധ്യതയില്ല എന്ന് തന്നെ ഞാന്‍ ഉറ
പ്പിച്ചിരുന്നു.

സിനിമാ ലോകത്ത് നിന്നും ഒറ്റ തിരിഞ്ഞു നടന്നു ജീവിതം വിജയം വരിച്ച തന്റേടിയായ ഒരു കലാ കാരനാണ് താങ്കള്‍. ആ കരുത്തിനെ അഭിനന്ദിക്കാതെ വയ്യ.ജീവിതത്തിലെ തീക്ഷ്ണ അനുഭവങ്ങളില്‍ നിന്നും, പരുക്കന്‍ യാഥാര്‍ത്യ ങ്ങളില്‍ നിന്നും ഉദിച്ചു വരുന്ന  പാഠങ്ങളാണ് പലപ്പോഴും  സര്‍ഗ്ഗ വാസന  നല്‍കുന്നത്. ജീവിത പാഠങ്ങള്‍ ഏറെയുള്ള താങ്കള്‍ അതുകൊണ്ടുതന്നെ ആയി
രിക്കാം  ആരുടെ മുന്‍പിലുംതല കുനിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു കലാകാരനെ സൃഷ്ടിക്കാന്‍ അങ്ങേക്ക്കഴിഞ്ഞതും. പരുക്കന്‍ യാഥാര്‍ത്യ ങ്ങളുടെ, ചായമില്ലാത്ത മുഖമായിരുന്നു അങ്ങയുടെ കഥാപാത്രങ്ങള്‍ ഏറെയും. തില
കന്‍ എന്ന യാഥാര്‍ത്യവും വിജയവും അത് തന്നെ......

അങ്ങയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.






ചൊവ്വാഴ്ച, സെപ്റ്റംബർ 11, 2012

ബോബി ഫാരല്‍ -- ബോണി എം ന്‍റെ പുരുഷ ശബ്ദം



      അമേരിക്കന്‍ പോപ്‌ സംഗീത ലോകത്തെ ത്രസിപ്പിച്ച എല്‍വീസ് പ്രിസ്ലിക്ക്

ശേഷം ലോകത്തെ സംഗീത ധാരയില്‍ ലയിപ്പിച്ചു ചേര്‍ത്തു, ലോകമെങ്ങും അലയടിച്ച ബോണി എം ആരവം, ലോക  മനസ്സ് നിറച്ച സുന്ദരാനുഭവം ഇന്നും
 അയവിറക്കാതെ, ബോണി എംസംഗീതം ആസ്വദിച്ച ഒരാള്‍ക്കും സംഗീതത്തെ കുറിച്ച് ചിന്തിക്കാനാവില്ല. എഴുപതുകളില്‍ സൃഷ്ടിച്ച ബോണി എം അലയടിക
ള്‍ നിലക്കാതെ ,ഇന്നും  ലോക ജന സഹൃദയങ്ങളില്‍ മൂളലായി ആ സംഗീത ധ്വനികള്‍ മുഴങ്ങിക്കൊണ്ടിരുന്നു.

പോപ്‌ സംഗീതത്തിന്‍റെ ചാരുതയില്‍, ഏതൊരാള്‍ക്കും പെട്ടെന്ന് ആസ്വാദ്യകര
മാകുന്ന തേന്മഴയായി  മധുരമയമായ രാഗങ്ങളും, അതിന്നിടയില്‍ ബോബി ഫാരലിന്റെ വരണ്ട ശബ്ദവും കൂടുമ്പോള്‍ ലോക സംഗീത നഭസ്സില്‍  വി
സ്മയമായി ബോണി എം ഒറ്റപ്പെട്ടു നിന്നു,,,, പകരമൊന്നില്ലാതെ!!,

ബീച്ച് ബോയ്സ്, ഫില്‍ കോളിന്‍, ലംബാട, സാമന്ത ഫോക്സ്, തുടങ്ങി ഒട്ടേറെ ഗായകര്‍ കത്തി നില്‍ക്കുമ്പോഴും , ബോണി എം, അബ്ബ ഗ്രൂപുകള്‍ എഴുപതുക
ള്‍ മുതല്‍ തുടങ്ങിയ ജൈത്രയാത്ര,എണ്‍പതുകളിലെ മഡോണ യുടെയും, മൈ
ക്കള്‍ ജാക്സന്‍റെയും ഇടിച്ചു കയറ്റത്തിനിടയിലും ബോണി എം,അബ്ബ,ഗായക
 ഗ്രൂപ്‌ പുറം തള്ളപ്പെടാതെ ലോക സംഗീത സാമ്രാജ്യത്തിലെ തിളങ്ങും
 താരങ്ങളായിതന്നെ നിലനിന്നു.

                     1974 ല്‍ ഫ്രാങ്ക് ഫാരിയന്‍ നിര്‍മ്മിച്ച ' ബേബി ടു യു  വാന ബംബ് ' എന്ന
ഗാനത്തോടെ ബോണി എം സംഗീത ഗ്രൂപ്‌ രൂപം കൊണ്ടു.. ശുഭകരമല്ലാതിരുന്ന
തുടക്കം പതുക്കെ നെതര്‍ ലാണ്ടിലും , യൂറോപ്പിലും, ബെല്ജിയത്തിലും യുവ സംഗീത ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു തുടങ്ങി.

         ബോണി എം ഗ്രൂപ്പില്‍ ആദ്യമായെത്തിയ മേഴ്സി വില്യംസും, കരീബിയന്‍
ദ്വീപായ അരൂബയില്‍ നിന്നും, നര്‍ത്തകനായ ബോബി ഫാരലും, ജമൈക്കന്‍ഗാ
യികയായ മര്സിയ ബാരെട്ടും,ലെസ്‌ ഹാംപ്ഷെയര്‍ സംഗീത ഗ്രൂപ്പില്‍ നിന്നും
ലിസ്മിഷേല്‍ കൂടി ചേര്‍ന്നതോടെ മൂന്ന് പെണ്‍  ഗായികമാരുടെ കൂടെ,വരണ്ട 
 ശബ്ദത്തോടെ ബോബി ഫാരലിന്റെ ആണ്‍ ശബ്ദവും കൂടിയപ്പോള്‍ ബോണിഎം
 ഗ്രൂപ്‌ രൂപപ്പെട്ടൂ

             സദസ്സുകളില്‍ മൈക്കിനു മുന്‍പില്‍ നിരന്നു നിന്ന്  പാടുമ്പോള്‍ ബോബി
ഫാരലിന്റെ തുടിച്ചു തുള്ളുന്ന നൃത്ത  ചുവടുകള്‍ക്കൊപ്പം അസാധാരണമായ
ആ ശബ്‌ദവീചികള്‍ കൂടുംബോഴുണ്ടാവുന്ന ബോണി എം സംഗീത സുഖം സഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങി എന്നെക്കുമായി നിലയുറപ്പിക്കുന്നു. അടിച്ചു
പൊളിയില്ലാതെ മനോഹരമായ, ഒരു നീരോഴക്കുപോലെ സംഗീതം ഒഴുകിഗാന
ശബ്ദങ്ങളില്‍ സമന്വയിച്ചു ശ്രോതാക്കളുടെ ചെവിയിലെത്തുമ്പോള്‍,
ബോണി എമ്മിന്‍റെ സംഗീത മാസ്മരീകതയുടെ ശുദ്ധ സൌന്ദര്യം നമ്മെ
വല്ലാതെ ആകര്‍ഷകമാക്കുന്നു.

1976 ല്‍ ബോണി എമ്മിന്റെ ആദ്യ എല്‍ പി റെക്കോര്‍ഡ്‌ പുറത്തിറങ്ങി. '
ടേക്ക് ദ ഹീറ്റ് ഓഫ് മി'എന്നതിലെ ഗാനങ്ങള്‍ മനോഹരമായെന്കിലും,
സാമ്പത്തികമായി വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ ഈ എല്‍പി റെകോര്‍ഡ്നു
 കഴിഞ്ഞില്ല.. തുടര്‍ന്ന് ബോണി എം ഗ്രൂപ്‌. പല വേദികളിലും പരിപാടി
അവതരിപ്പിച്ചു തുടങി. ക്ലബുകളിലും, വലിയ ഉത്സവങ്ങളിലും, ഹോട്ടലു
കളിലും, എല്ലാം ബോണി എം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

ഇത് ബോണി എമ്മിനെപതുക്കെ  പ്രശസ്തിയിലെക്കുയര്‍ത്തി. അതോ
ടൊപ്പം , 1977 ല്‍ ' മ്യൂസിക്‌ ലാദന്‍' എന്ന തല്‍സമയ ടി.വി പരിപാടിയില്‍
സംഗീതം അവതരിപ്പിക്കുന്നതിനായുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട്,
൧൯൭൬ സെപ്തംബറില്‍ മുസിക്‌  ലാദനില്‍ തല്‍സമയ പരിപാടികള്‍
അവതരിപ്പിച്ചു തുടങ്ങിയതോടെ ബോണി എമ്മിനെ  ലോകം
ശ്രദ്ധിക്കാന്‍ തുടങ്ങി, ബോണി എമ്മിന്‍റെ വളര്‍ച്ച ഇവിടെ തുടങ്ങി.
തുടര്‍ന്ന് "ഡാഡി കൂള്‍" എന്ന ഗാനം ജര്‍മ്മന്‍ സംഗീത ചാര്‍ട്ട്ല്‍ ഒന്നാം
നിരയിലെത്തി.അവിടം മുതല്‍ ബോണി എം ലോകത്തിന്‍റെ നെറുകയി
ലേക്ക് കുതിച്ചു



൧൯൭൭ ല് ബോണി എം തങ്ങളുടെ രണ്ടാമത്തെ സംഗീത ആല്‍ബമായ 

"ലവ് ഫോര്‍ സെയില്‍"പുറത്തിറങ്ങി ഇതില്‍ "മാ ബെക്കര്‍ ,ബെല്‍ഫാസ്റ്റ്‌ 
തുടങ്ങിയ ഹിറ്റ്‌ ഗാനങ്ങളും ഉള്പെട്ടിരുന്നു.'ദ ബ്ലാക്ക് ബ്യൂട്ടിഫുള്‍ സര്കസ്സ്' 
എന്ന പേരില്‍ സംഗീത പര്യടനവും ഘട്ടത്തില്‍ ആരംഭിച്ചു.൧൯൭൮-ല്‍ 
ബോണി എം ന്‍റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ "റിവേര്‍സ്‌ ഓഫ്ബാ
ബിലോണ്‍" പുറത്തിറങ്ങി.


"റിവേര്‍സ്‌ ഓഫ് ബാബിലോണ്‍" അതിന്റെ ആലാപന സുഖവും, സംഗീ

ത ലാളിത്യവും ഗായകരുടെ ശബ്ദ, സൌകുമാരികതയും വിളിച്ചോതുന്ന
അതി സുന്ദരമായ ഗാനമായിരുന്നു.ബോണി എം നെ കുറിച്ചോര്‍ക്കുമ്പോള്‍
 ഇന്നും പോപ്‌ സംഗീത പ്രേമികളുടെ ചുണ്ടില്‍ വന്നുപോകുന്ന ഗാനമാണ്
 ഇത്.


ആവര്‍ഷത്തെ യൂറോപ്പിലെ ഏറ്റവും മികച്ച ഗാനങ്ങളിലോന്നായും ഗ്രേറ്റ്‌ 

ബ്രിട്ടനിലെ മ്യൂസിക്‌ ചാര്‍ട്ടില്‍ ഒന്നാമാത്തെതായും ഈ ഗാനം മാറി.
ബോണി എമ്മിന്റെ എന്നെത്തെയും മാസ്റ്റര്‍ ഹിറ്റായ 'റിവേര്‍സ്‌ ഓഫ് 
ബാബിലോണ്‍" ബ്രിടനില്‍ മാത്ര രണ്ടു മില്യണ്‍ റെക്കോര്‍ഡ്‌ കള്‍ ആണ് 
വിറ്റഴിഞ്ഞത്. ആകാലഘട്ടം കൂടെ ഓര്‍ക്കുംബോഴാനു അതിന്റെ വ്യാപ്തി
മനസ്സിലാവുക!!അമേരിക്കയിലെ "ബില്‍ ബോര്‍ഡ് ഹോട്ട് ഹന്‍ട്രെഡ്‌ ' 
ലെ മികച്ച അഞ്ചു ഗാനങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു യു എസ 
ചാര്‍ട്ടില്‍ മുപ്പതാം സ്ഥാനവും കരസ്ഥമാക്കി 







"നെക്സ്റ്റ് ഫ്ലൈ റ്റ് ടു വീനസ്‌" എന്ന ആല്‍ബം സാമ്പത്തിക കൊയ്ത്ത് 

നേടി. വന്‍ വില്പന നേടിയ ഈ ആല്‍ബത്തിലാണ് പ്രസിദ്ധമായ "റാ
സ്പുടിന്‍" ബ്രൌണ്‍ ഗേള്‍ ഇന്‍ ദി റിംഗ് " തുടങ്ങിയ ഗാനം ഉള്കൊണ്ടി
ട്ടുള്ളത്.


പാശ്ചാത്യ സംഗീത രംഗം മൊത്തം കയ്യടക്കിക്കൊണ്ട് ബോണി എം സൃ

ഷ്ടിച്ച തരംഗം ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം നിറച്ചു.
 പിന്നീട് പുറത്തു വന്ന "മേരി ബോയ്‌ ചയില്‍ഡ്" " ഓ മൈ ലോഡ്‌" ൧൯൭൮
ലെ ഗ്രേറ്റ്‌ ബ്രിട്ടനിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി തിരഞ്ഞെ
ടുക്കപ്പെട്ടു.


ഇതേ വര്‍ഷം തന്നെയായിരുന്നു ബോണി എം നു പ്രശസ്തി നേടിക്കൊ

ടുത്ത സോവിയറ്റ്‌ പര്യടനവും നടന്നത് . റഷ്യ അമേരിക്ക ശീത യുദ്ധത്തി
ന്റെ ആ ഘട്ടത്തില്‍ സോവിയറ്റ്‌ യൂണിയനില്‍ അമേരിക്കന്‍ സംഗീത ഗ്രൂപ്പി
നുള്ള അനുമതി അത്ര എളുപ്പമായിരുന്നില്ല."രസ്പുട്ടിന്‍"എന്ന ഗാനത്തിലെ ഈരടികള്‍,അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പര്യടനം സോവിയറ്റ്‌
 യൂണിയനിലും , കിഴക്കന്‍ യൂറോപ്പിലും ബോണി എംന്റെ ജനപ്രീതി 
കുതിച്ചുയര്‍ന്നു.


 .

ബോണി എം ന്റെ ഈ മുന്നേറ്റത്തില്‍  മേഴ്സി വില്യംസും,  മര്സിയ
ബാരെട്ടും,ലിസ്മിഷേല്‍ എന്നീ  മൂന്ന് പെന്‍ ഗായികമാരുടെ അതി മനോ
ഹരമായ ശബ്ദത്തോടൊപ്പം,  ബോബി ഫാരലിന്റെ ഒരു പ്രത്യേകതരം
വരണ്ട ശബ്ദവും, പ്രത്യേക നൃത്തവും കൂടെ ആയപ്പോള്‍ ലോക സംഗീതാ
സ്വാദകരെ അന്നോളംഒരു പോപ്‌ ഗായികര്‍ക്കര്‍ക്കും ലഭിക്കാത്ത സ്വീകാ
ര്യത ലഭിച്ചു.ഒരു പക്ഷെ ലോക സന്ഗീതാസ്വാദകര്‍ പോപ്‌ സംഗീതം ഏറ്റു
പാടുന്നത് തന്നെ ബോണി എം ന്റെ സ്വര സുന്ദരവും ലളിതമായ ഇംഗ്ലീഷ്
ഉച്ചാരണ ശൈലിയും ആരിലും ഇണങ്ങി ചേര്‍ന്ന് പോകുന്നു എന്നത് കൊ
ണ്ടുതന്നെയാകാം!.

ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്‍പതില്‍ നെതെര്‍ ലാണ്ട്സിലെ
അറുബ ദ്വീപിലെ സാന്‍ നികൊലസില്‍ ജനിച്ച റോബര്‍ ട്ടോ അല്‍ഫോ
ണ്‍സോ ഫാരല്‍ തൊള്ളായിരത്തി എഴുപത്തഞ്ചു മുതല്‍ മരണം വരെ സജീ
വമായിത്തന്നെ രംഗത്തുണ്ടായിരുന്നു.

തൊള്ളായിരത്തി എന്പതി ആറില്‍ ബോണി എം ഗ്രൂപ്പില്‍ നിന്നും പിരിഞ്ഞു
സ്വന്തമായി പരിപാടികള്‍ നടത്തി പോന്നിരുന്ന ഫാരല്‍ രണ്ടു മക്കളുടെ പി
താവാണ്.

രണ്ടായിരത്തി പത്തു ഡിസംബര്‍ മുപ്പതിന് ശ്വാസകോശ സംബന്ധമായ
രോഗത്താല്‍,റഷ്യയിലെ സെന്റ്‌ പീറ്റര്‍സ് ബര്‍ഗ് ലെ ഹോട്ടല്‍ മുറിയില്‍
മരണപ്പെട്ടു.

പോപ്‌ സംഗീത ലോകത്ത് എല്‍ വീസ് പ്രിസ്ലിക്ക് ശേഷം, പോപ്‌
സംഗീത ആസ്വാദന ശൈലി തന്നെ,മാറ്റിമറിച്ചുകൊണ്ട് , പോപ്‌ സംഗീതം
ലോകത്തെങ്ങും ഏതു സാധാരണക്കാരനും ആസ്വദിക്കരൂപത്തില്‍ മാറ്റി
യെടുത്ത ബോണിഎം ഗ്രൂപ്പിന്‍റെ വിജയത്തിന്റെ ഇന്ദ്രജാലക്കാരനായിരുന്നു
ബോബി ഫാരെല്‍.

ബോണി എം ഗ്രൂപും, ബോബി ഫാരേലും ഇന്നില്ലെങ്കിലും, 'റിവേര്‍സ്‌ ഓഫ്
ബാബിലോണ്‍' എന്ന ഗാനവീചികള്‍ എന്റെ കാതില്‍ വന്നലിയുംബോഴും,
ബോബി ഫാരെലിന്റെ ആ വെറിയന്‍ നൃത്ത ചുവടുകളും, വരണ്ട ശബ്ദവും
മനസ്സില്‍ നിറയുന്നു.

(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് )

മലയാള ചലച്ചിത്രത്തിന്‍റെ രാജത്തിളക്കം. ജനാബ് മമ്മൂട്ടി യെകുറിച്ചുള്ള
ലേഖനം വായിക്കുക.. "എന്‍റെ ചിതറിയ ചിന്തകള്‍" എന്ന ബ്ലോഗില്‍
" പ്രിയ മമ്മൂക്കാ  അങ്ങേക്കൊരു സലാം '
താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
www.naalvazhikal.blogspot.com



ബുധനാഴ്‌ച, ഓഗസ്റ്റ് 22, 2012

ബോബി ഫാരല്‍ - ബോണി എം ന്‍റെ വരണ്ട ശബ്ദം



മേരിക്കന്‍ പോപ്‌ സംഗീത ലോകത്തെ ത്രസിപ്പിച്ച എല്‍വീസ് പ്രിസ്ലിക്ക്
ശേഷം ലോകത്തെ സംഗീത ധാരയില്‍ ലയിപ്പിച്ചു ചേര്‍ത്തു, ലോകമെങ്ങും
അലയടിച്ച ബോണി എം ആരവം, ലോക  മനസ്സ് നിറച്ച സുന്ദരാനുഭവം
ഇന്നും  അയവിറക്കാതെ, ബോണി എംസംഗീതം ആസ്വദിച്ച ഒരാള്‍ക്കും
സംഗീതത്തെ കുറിച്ച് ചിന്തിക്കാനാവില്ല. എഴുപതുകളില്‍ സൃഷ്ടിച്ച ബോണി
എംഅലയടികള്‍ നിലക്കാതെ ,ഇന്നും  ലോക ജന സഹൃദയങ്ങളില്‍ മൂളലായി
ആ സംഗീതധ്വനികള്‍ മുഴങ്ങിക്കൊണ്ടിരുന്നു.

പോപ്‌ സംഗീതത്തിന്‍റെ ചാരുതയില്‍, ഏതൊരാള്‍ക്കും പെട്ടെന്ന് ആസ്വാദ്യ
കരമാകുന്ന തേന്മഴയായി  മധുരമയമായ രാഗങ്ങളും, അതിന്നിടയില്‍
ബോബി ഫാരലിന്റെ വരണ്ട ശബ്ദവും കൂടുമ്പോള്‍ ലോക സംഗീത
നഭസ്സില്‍ വിസ്മയമായി ബോണി എം ഒറ്റപ്പെട്ടു നിന്നു പകരമൊന്നില്ലാതെ!!,

ബീച്ച് ബോയ്സ്, ഫില്‍ കോളിന്‍, ലംബാട, സാമന്ത ഫോക്സ്, തുടങ്ങി ഒട്ടേ
റെ ഗായകര്‍ കത്തി നില്‍ക്കുമ്പോഴും , ബോണി എം, അബ്ബ ഗ്രൂപുകള്‍ എഴു
പതുകള്‍ മുതല്‍ തുടങ്ങിയ ജൈത്രയാത്ര,എണ്‍പതുകളിലെ മഡോണ യുടെ
യും, മൈക്കള്‍ ജാക്സന്‍റെയും ഇടിച്ചു കയറ്റത്തിനിടയിലും ബോണി എം,അബ്ബ
ഗായക ഗ്രൂപ്‌ പുറം തള്ളപ്പെടാതെ ലോക സംഗീത സാമ്രാജ്യത്തിലെ
തിളങ്ങും താരങ്ങളായിതന്നെ നിലനിന്നു.

1974 ല്‍ ഫ്രാങ്ക് ഫാരിയന്‍ നിര്‍മ്മിച്ച ' ബേബി ടു യു  വാന ബംബ് ' എന്ന
ഗാനത്തോടെ ബോണി എം സംഗീത ഗ്രൂപ്‌ രൂപം കൊണ്ടു.. ശുഭകരമല്ലാതി
രുന്ന തുടക്കം പതുക്കെ നെതര്‍ ലാണ്ടിലും , യൂറോപ്പിലും, ബെല്ജിയത്തിലും
യുവ സംഗീത ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു തുടങ്ങി.

ബോണി എം ഗ്രൂപ്പില്‍ ആദ്യമായെത്തിയ മേഴ്സി വില്യംസും, കരീബിയന്‍
ദ്വീപായ അരൂബയില്‍ നിന്നും, നര്‍ത്തകനായ ബോബി ഫാരലും, ജമൈ
ക്കന്‍ഗായികയായ മര്സിയ ബാരെട്ടും,ലെസ്‌ ഹാംപ്ഷെയര്‍ സംഗീത
ഗ്രൂപ്പില്‍ നിന്നും ലിസ്മിഷേല്‍ കൂടി ചേര്‍ന്നതോടെ മൂന്ന് പെണ്‍  ഗായിക
മാരുടെ കൂടെവരണ്ട ശബ്ദത്തോടെ ബോബി ഫാരലിന്റെ ആണ്‍ ശബ്ദ
വും കൂടിയപ്പോള്‍ ബോണി എം ഗ്രൂപ്‌ രൂപപ്പെട്ടൂ

സദസ്സുകളില്‍ മൈക്കിനു മുന്‍പില്‍ നിരന്നു നിന്ന്  പാടുമ്പോള്‍ ബോബി
ഫാരലിന്റെ തുടിച്ചു തുള്ളുന്ന നൃത്ത  ചുവടുകള്‍ക്കൊപ്പം അസാധാരണമായ
ആ ശബ്‌ദവീചികള്‍ കൂടുംബോഴുണ്ടാവുന്ന ബോണി എം സംഗീത സുഖം
സഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങി എന്നെക്കുമായി നിലയുറപ്പിക്കുന്നു. അടിച്ചു
പൊളിയില്ലാതെ മനോഹരമായ, ഒരു നീരോഴക്കുപോലെ സംഗീതം ഒഴുകി
ഗാന ശബ്ദങ്ങളില്‍ സമന്വയിച്ചു ശ്രോതാക്കളുടെ ചെവിയിലെത്തുമ്പോള്‍,
ബോണി എമ്മിന്‍റെ സംഗീത മാസ്മരീകതയുടെ ശുദ്ധ സൌന്ദര്യം നമ്മെ
വല്ലാതെ ആകര്‍ഷകമാക്കുന്നു.

1976 ല്‍ ബോണി എമ്മിന്റെ ആദ്യ എല്‍ പി റെക്കോര്‍ഡ്‌ പുറത്തിറങ്ങി. '
ടേക്ക് ദ ഹീറ്റ് ഓഫ് മി'എന്നതിലെ ഗാനങ്ങള്‍ മനോഹരമായെന്കിലും,
സാമ്പത്തികമായി വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ ഈ എല്‍പി റെകോര്‍ഡ്നു
 കഴിഞ്ഞില്ല.. തുടര്‍ന്ന് ബോണി എം ഗ്രൂപ്‌. പല വേദികളിലും പരിപാടി
അവതരിപ്പിച്ചു തുടങി. ക്ലബുകളിലും, വലിയ ഉത്സവങ്ങളിലും, ഹോട്ടലു
കളിലും, എല്ലാം ബോണി എം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

ഇത് ബോണി എമ്മിനെപതുക്കെ  പ്രശസ്തിയിലെക്കുയര്‍ത്തി. അതോ
ടൊപ്പം , 1977 ല്‍ ' മ്യൂസിക്‌ ലാദന്‍' എന്ന തല്‍സമയ ടി.വി പരിപാടിയില്‍
സംഗീതം അവതരിപ്പിക്കുന്നതിനായുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട്,
൧൯൭൬ സെപ്തംബറില്‍ മുസിക്‌  ലാദനില്‍ തല്‍സമയ പരിപാടികള്‍
അവതരിപ്പിച്ചു തുടങ്ങിയതോടെ ബോണി എമ്മിനെ  ലോകം
ശ്രദ്ധിക്കാന്‍ തുടങ്ങി, ബോണി എമ്മിന്‍റെ വളര്‍ച്ച ഇവിടെ തുടങ്ങി.
തുടര്‍ന്ന് "ഡാഡി കൂള്‍" എന്ന ഗാനം ജര്‍മ്മന്‍ സംഗീത ചാര്‍ട്ട്ല്‍ ഒന്നാം
നിരയിലെത്തി.അവിടം മുതല്‍ ബോണി എം ലോകത്തിന്‍റെ നെറുകയി
ലേക്ക് കുതിച്ചു


൧൯൭൭ ല് ബോണി എം തങ്ങളുടെ രണ്ടാമത്തെ സംഗീത ആല്‍ബമായ 
"ലവ് ഫോര്‍ സെയില്‍"പുറത്തിറങ്ങി ഇതില്‍ "മാ ബെക്കര്‍ ,ബെല്‍ഫാസ്റ്റ്‌ 
തുടങ്ങിയ ഹിറ്റ്‌ ഗാനങ്ങളും ഉള്പെട്ടിരുന്നു.'ദ ബ്ലാക്ക് ബ്യൂട്ടിഫുള്‍ സര്കസ്സ്' 
എന്ന പേരില്‍ സംഗീത പര്യടനവും ഘട്ടത്തില്‍ ആരംഭിച്ചു.൧൯൭൮-ല്‍ 
ബോണി എം ന്‍റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ "റിവേര്‍സ്‌ ഓഫ്ബാ
ബിലോണ്‍" പുറത്തിറങ്ങി.

"റിവേര്‍സ്‌ ഓഫ് ബാബിലോണ്‍" അതിന്റെ ആലാപന സുഖവും, സംഗീ
ത ലാളിത്യവും ഗായകരുടെ ശബ്ദ, സൌകുമാരികതയും വിളിച്ചോതുന്ന
അതി സുന്ദരമായ ഗാനമായിരുന്നു.ബോണി എം നെ കുറിച്ചോര്‍ക്കുമ്പോള്‍
 ഇന്നും പോപ്‌ സംഗീത പ്രേമികളുടെ ചുണ്ടില്‍ വന്നുപോകുന്ന ഗാനമാണ്
 ഇത്.

ആവര്‍ഷത്തെ യൂറോപ്പിലെ ഏറ്റവും മികച്ച ഗാനങ്ങളിലോന്നായും ഗ്രേറ്റ്‌ 
ബ്രിട്ടനിലെ മ്യൂസിക്‌ ചാര്‍ട്ടില്‍ ഒന്നാമാത്തെതായും ഈ ഗാനം മാറി.
ബോണി എമ്മിന്റെ എന്നെത്തെയും മാസ്റ്റര്‍ ഹിറ്റായ 'റിവേര്‍സ്‌ ഓഫ് 
ബാബിലോണ്‍" ബ്രിടനില്‍ മാത്ര രണ്ടു മില്യണ്‍ റെക്കോര്‍ഡ്‌ കള്‍ ആണ് 
വിറ്റഴിഞ്ഞത്. ആകാലഘട്ടം കൂടെ ഓര്‍ക്കുംബോഴാനു അതിന്റെ വ്യാപ്തി
മനസ്സിലാവുക!!അമേരിക്കയിലെ "ബില്‍ ബോര്‍ഡ് ഹോട്ട് ഹന്‍ട്രെഡ്‌ ' 
ലെ മികച്ച അഞ്ചു ഗാനങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു യു എസ 
ചാര്‍ട്ടില്‍ മുപ്പതാം സ്ഥാനവും കരസ്ഥമാക്കി 








"നെക്സ്റ്റ് ഫ്ലൈ റ്റ് ടു വീനസ്‌" എന്നാ ആല്‍ബം സാമ്പത്തിക കൊയ്ത്ത് 
നേടി വന്‍ വില്പന നേടിയ ഈ ആല്‍ബത്തിലാണ് പ്രസിദ്ധമായ "റാ
സ്പുടിന്‍" ബ്രൌണ്‍ ഗേള്‍ ഇന്‍ ദി റിംഗ് " തുടങ്ങിയ ഗാനം ഉള്കൊണ്ടി
ട്ടുള്ളത്.

പാശ്ചാത്യ സംഗീത രംഗം മൊത്തം കയ്യടക്കിക്കൊണ്ട് ബോണി എം സൃ
ഷ്ടിച്ച തരംഗം ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം നിറച്ചു.
 പിന്നീട് പുറത്തു വന്ന "മേരി ബോയ്‌ ചയില്‍ഡ്" " ഓ മൈ ലോഡ്‌" ൧൯൭൮
ലെ ഗ്രേറ്റ്‌ ബ്രിട്ടനിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി തിരഞ്ഞെ
ടുക്കപ്പെട്ടു.

ഇതേ വര്‍ഷം തന്നെയായിരുന്നു ബോണി എം നു പ്രശസ്തി നേടിക്കൊ
ടുത്ത സോവിയറ്റ്‌ പര്യടനവും നടന്നത് . റഷ്യ അമേരിക്ക ശീത യുദ്ധത്തി
ന്റെ ആ ഘട്ടത്തില്‍ സോവിയറ്റ്‌ യൂണിയനില്‍ അമേരിക്കന്‍ സംഗീത ഗ്രൂപ്പി
നുള്ള അനുമതി അത്ര എളുപ്പമായിരുന്നില്ല."രസ്പുട്ടിന്‍"എന്ന ഗാനത്തിലെ ഈരടികള്‍,അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പര്യടനം സോവിയറ്റ്‌
 യൂണിയനിലും , കിഴക്കന്‍ യൂറോപ്പിലും ബോണി എംന്റെ ജനപ്രീതി 
കുതിച്ചുയര്‍ന്നു.

 .
ബോണി എം ന്റെ ഈ മുന്നേറ്റത്തില്‍  മേഴ്സി വില്യംസും,  മര്സിയ
ബാരെട്ടും,ലിസ്മിഷേല്‍ എന്നീ  മൂന്ന് പെന്‍ ഗായികമാരുടെ അതി മനോ
ഹരമായ ശബ്ദത്തോടൊപ്പം,  ബോബി ഫാരലിന്റെ ഒരു പ്രത്യേകതരം
വരണ്ട ശബ്ദവും, പ്രത്യേക നൃത്തവും കൂടെ ആയപ്പോള്‍ ലോക സംഗീതാ
സ്വാദകരെ അന്നോളംഒരു പോപ്‌ ഗായികര്‍ക്കര്‍ക്കും ലഭിക്കാത്ത സ്വീകാ
ര്യത ലഭിച്ചു.ഒരു പക്ഷെ ലോക സന്ഗീതാസ്വാദകര്‍ പോപ്‌ സംഗീതം ഏറ്റു
പാടുന്നത് തന്നെ ബോണി എം ന്റെ സ്വര സുന്ദരവും ലളിതമായ ഇംഗ്ലീഷ്
ഉച്ചാരണ ശൈലിയും ആരിലും ഇണങ്ങി ചേര്‍ന്ന് പോകുന്നു എന്നത് കൊ
ണ്ടുതന്നെയാകാം!.

ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്‍പതില്‍ നെതെര്‍ ലാണ്ട്സിലെ
അറുബ ദ്വീപിലെ സാന്‍ നികൊലസില്‍ ജനിച്ച റോബര്‍ ട്ടോ അല്‍ഫോ
ണ്‍സോ ഫാരല്‍ തൊള്ളായിരത്തി എഴുപത്തഞ്ചു മുതല്‍ മരണം വരെ സജീ
വമായിത്തന്നെ രംഗത്തുണ്ടായിരുന്നു.

തൊള്ളായിരത്തി എന്പതി ആറില്‍ ബോണി എം ഗ്രൂപ്പില്‍ നിന്നും പിരിഞ്ഞു
സ്വന്തമായി പരിപാടികള്‍ നടത്തി പോന്നിരുന്ന ഫാരല്‍ രണ്ടു മക്കളുടെ പി
താവാണ്.

രണ്ടായിരത്തി പത്തു ഡിസംബര്‍ മുപ്പതിന് ശ്വാസകോശ സംബന്ധമായ
രോഗത്താല്‍,റഷ്യയിലെ സെന്റ്‌ പീറ്റര്‍സ് ബര്‍ഗ് ലെ ഹോട്ടല്‍ മുറിയില്‍
മരണപ്പെട്ടു.

പോപ്‌ സംഗീത ലോകത്ത് എല്‍ വീസ് പ്രിസ്ലിക്ക് ശേഷം, പോപ്‌
സംഗീത ആസ്വാദന ശൈലി തന്നെ,മാറ്റിമറിച്ചുകൊണ്ട് , പോപ്‌ സംഗീതം
ലോകത്തെങ്ങും ഏതു സാധാരണക്കാരനും ആസ്വദിക്കരൂപത്തില്‍ മാറ്റി
യെടുത്ത ബോണിഎം ഗ്രൂപ്പിന്‍റെ വിജയത്തിന്റെ ഇന്ദ്രജാലക്കാരനായിരുന്നു
ബോബി ഫാരെല്‍.

ബോണി എം ഗ്രൂപും, ബോബി ഫാരേലും ഇന്നില്ലെങ്കിലും, 'റിവേര്‍സ്‌ ഓഫ്
ബാബിലോണ്‍' എന്ന ഗാനവീചികള്‍ എന്റെ കാതില്‍ വന്നലിയുംബോഴും,
ബോബി ഫാരെലിന്റെ ആ വെറിയന്‍ നൃത്ത ചുവടുകളും, വരണ്ട ശബ്ദവും
മനസ്സില്‍ നിറയുന്നു.



.