ഞായറാഴ്‌ച, ഓഗസ്റ്റ് 14, 2011

ഷമ്മി കപൂര്‍ - ഹിന്ദി സിനിമയിലെ വേറിട്ട മുഖം .




ഒരു ശബ്ദവും, രണ്ടു ഉടലുമെന്നപോലെ,മുഹമ്മദ്‌ റഫിയുടെ ഏറ്റവും
മനോഹരമായ ശബ്ദത്തിന്‍റെ, അഭിനയ മേന്മ കൈമുതലാക്കിയ ഷമ്മി
കപൂര്‍, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്‍റെ കൂട്ടു ശക്തിയായി റഫി
യെ എന്നും ഓര്‍ക്കാറുണ്ട്.

 "റാഫി പാടിയില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ല' എന്നുറക്കെ പറയാന്‍ 
മാത്രം ശക്തമായിരുന്നു റഫിയും ഷമ്മി കപൂറും  തമ്മിലുള്ള ശബ്ദ, അഭി
നയ സാദൃശ്യം. അതുകൊണ്ട് തന്നെ ഷമ്മി കപൂറിന്‍റെ പല ചിത്രങ്ങളും
റഫിയുടെ കേട്ടാലും, കേട്ടാലും, മതിവരാത്ത സംഗീത സാഗരം
സൃഷ്ടിച്ച  മനോഹര ചിത്രങ്ങളായി തീര്‍ന്നത്.

1957 ല്‍ "തുംസാ നഹി ദേഖ" എന്ന ചിത്രത്തില്‍ തുടങ്ങിയ ഈ
കൂട്ടുകെട്ട് ഫിയുടെ മരണം വരെ തുടര്‍ന്നു. ചൈന ടൌണ്‍, രാജ് കുമാര്‍,
ചാര ദില്‍,‍  ചാര്‍ രേഹന്‍,രാത് കി രാഹി, പ്യാര്‍ കിയാ തോ ഡര്നാ ക്യാ
കശ്മീര്‍ കി കലി, ബഫ് മാസ്റ്റര്‍ ,ജാന്‍വര്‍,രാജ്കുമാര്‍, ജന്കിളി, ബ്രഹ്മ
ചാരി, തുടങ്ങിയ  ചിത്രങ്ങളിലെ കൊതിതീരാത്ത മധുരിമയാര്‍ന്ന ഗാന
ങ്ങള്‍ ഷമ്മികപൂറിന്‍റെ അഭിനയത്തിന് നല്ലൊരു മുതല്കൂട്ടായിരുന്നു‌.

വ്യത്യസ്ത നായകന്മാര്‍ക്കുവേണ്ടി വ്യത്യസ്ത ശബ്ദത്തില്‍ പാടാറുള്ള
റഫിയുടെ ഏറ്റവും നല്ല ശബ്ദ  സൌകുമാര്യം ഷമ്മികപൂറിന്  വേണ്ടി
നല്‍കിയ ശബ്ദമായിരുന്നു.

 പഴയ ഹിന്ദി നടന്മാരില്‍ പലരും, അഭിനയ ശൈലി പ്രത്യേകം,
പ്രത്യേകം രൂപപെട്ടുത്തിയ തായിരുന്നു. ദിലീപിന്റെ അഭിനയം നമുക്ക്
രാജ്കപൂറി നോട് താരതമ്യം ചെയ്യാനാവില്ല, അതേപോലെ രാജ കപൂറും
 അദ്ദേഹത്തിന്‍റെ സ്വന്തമായ ശൈലിയുണ്ട്. ദേവാനന്ദ്‌ നും സുനില്‍
ദത്തിനും.അവരുടെ പരമ്പരയിലേക്ക് പിന്നീട് വന്ന ജോയ്‌ മൂഖ
ര്‍ജിക്കും,ബിശ്വ ജിത്തിനും.രാജ് കുമാറുമെല്ലാം,അഭിനയ ശൈലിയില്‍
വ്യത്യസ്തത സ്വീകരിക്കുമ്പോള്‍ , ഷമ്മി കപൂര്‍ മറ്റെല്ലാവരില്‍ നിന്നും 
വ്യത്യസ്തമായ ഒരു ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്. ഒരു
ഹാസ്യ ടെച്ചോട്കൂടിയ ശൈലി. എന്നാല്‍ രാജേന്ദ്രകുമാര്പലപ്പോഴും,
ദിലീപ്‌ കുമാറിനെ അനുകരിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപം ഉണ്ടാ
യിരുന്നു. ഒരാളുടെ ശൈലി മറ്റൊരു നടന്‍ സ്വീകരിക്കുമ്പോള്‍ പ്രേക്ഷ
കന്നു  അത് സ്വീകാര്യ മാകുന്നില്ല എന്നത്, രാജേന്ദ്രകുമാറിന്റെ ചിത്ര
ങ്ങള്‍ പലപ്പോഴും വലിയ വിജയം നേടാതെ പോകുന്നതില്‍ നിന്നും
നമുക്ക് മനസ്സിലാക്കാം.

ലോക സിനിമയുടെതന്നെ, ലോക സംഗീതത്തിന്റെ തന്നെ, ലോക
ത്തിന്റെതന്നെ ഏറ്റവും നല്ല കാലഘട്ടം ഏതെന്നു ചോദിച്ചാല്‍
അറുപതു മുതല്‍ അത് ആയിരത്തി തൊള്ളായിരത്തിന്റെ പകുതിവരെ
 എന്ന് നിസ്സംശയം നമുക്ക് പറയാനാവും. ഇന്നത്തെ തലമുറയ്ക്ക്
ഇതെകുറിച്ചറിയില്ലെന്കിലും,അന്നത്തെയും ഇന്നത്തെയും കാല
ഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്ക് നിസ്സംശയം പറയാനാവും. നാം ഇന്നും
 അയവിറക്കുന്ന എല്ലാ നല്ലതിന്റെയും ഒരു വസന്ത കാലമായിരുന്നു
അറൂപതു മുതല്‍ തൊണ്ണൂറ്റി അഞ്ചു വരെ. നമുക്ക് ആ വസന്തം നഷ്ട
പ്പെട്ടിരിക്കുന്നു .ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ സമൂഹം ആഗോളവ
ല്‍ക്കരണം സ്വീകരിച്ചു തുടങ്ങിയതോടെ, നമുക്കൊരോന്നും നഷ്ടപ്പെട്ടു
തുടങ്ങി. ഇന്ന് ഒന്നുമില്ലാതായിരിക്കുന്നു. നാളത്തെ തലമുറയ്ക്ക് പറഞ്ഞു
 കൊടുക്കാനായി.

ഹിന്ദി സിനിമയിലെ എല്ലാ മികവുറ്റ നായികമാരും ഷമ്മിയോടോത്തഭി
നയിച്ചിട്ടുണ്ട്.മധുബാല,ആശാപരെഖ്‌,സായിറാ ബാനു,ഷര്‍മിള ടാഗൂര്‍,
രാജശ്രീ,തുടങ്ങി, ബ്രഹ്മചാരിയില്‍ മുംതാസുമോത്തും, അന്താസില്‍
ഹേമ മാലിനിയുമൊത്തും, അഭിനയിച്ച ഷമ്മി കപൂര്‍ ആശാപരെഖു
മോത്തു നാല് ചിത്രങ്ങളില്‍ അഭിനയിച്ചു. ൧൯൭൧ ലെ "അന്താസ്' എന്ന
 ചിത്രത്തിലെ  അഭിനയത്തോടെ നായക വേഷത്തില്‍ നിന്നും മാറി
സഹ നടനായി, മീര്‍, ഹീറോ, വിധാത എന്നീ  ചിത്ര
ങ്ങളില്‍ അഭിനയിച്ചു. ബ്രഹ്മചാരിയിലെ അഭിനയത്തിന് ഫിലിം
ഫെര്‍ അവാര്‍ഡും, ൧൯൮൨ ല്‍ മികച്ച സഹനടനുള്ള അവാര്‍ഡും നേടി.
അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളും അവാര്‍ഡ്‌ ന്നു നോമിനിയാക്ക
പ്പെട്ടിട്ടുണ്ട്. 



൧൯൪൮  ല്‍ പിതാവിന്റെ പൃഥ്വീ തിയ്യറ്ററിലൂടെയായിരുന്നു അഭിനയ ലോക
ത്തേക്കുള്ള പ്രവേശം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ സിനിമാ ജീവി
തത്തെ 'ജീവന്‍ ജ്യോതി ' മറ്റിമറിച്ചു. 1953 ലായിരുന്നു ഷമ്മി കപൂര്‍
നായകനായ 'ജീവന്‍ ജ്യോതി ' തിയ്യറ്ററുകളിലെത്തിയത്. മഹേഷ് കൗള്‍
സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ പ്രണയം
തുളുമ്പുന്ന മുഖശ്രീയും പൂച്ചക്കണ്ണും എന്നും കാമിനിമാരുടെ വലയം
തീര്‍ത്തിരുന്നു 

 ൧൯൩൧ ല്‍ മുംബയില്‍ ജനിച്ച ഷമ്മി കപൂര്‍, ബാല്യകാലം ചിലവിട്ടത്
കൊല്‍ക്കത്തയിലായിരുന്നു.പിതാവ് പ്രിഥ്വി രാജ്കപൂറിന്‍റെ രണ്ടാമത്തെ
മകനായിരുന്നു ശമ്മികപൂര്‍, ജ്യേഷ്ടന്‍ രാജ് കപൂറും, അനിയന്‍ ശശി
കപൂറും ഹിന്ദി സിനിമാ ചരിത്രത്തിന്റെ പാരമ്പര്യം അന്നും ഇന്നും കാത്തു
സൂക്ഷിന്നവരാണ്. തല മുറകളായി കപൂര്‍ കുടുംബത്തിന്റെ സാന്നിദ്യം
ഹിന്ദിസിനിമാ രംഗത്തെ ശ്രദ്ധേയരാണ്.

൧൯൫൫ ല്‍ നടി ഗീതാബലിയെ വിവാഹം കഴിച്ചു. ആദിത്യ രാജ്കപൂര്‍,
കാഞ്ചന്‍ എന്നീ രണ്ടു മക്കളുണ്ട്, തീസ് രി മന്‍സില്‍ എന്ന ചിത്രത്തിന്റെ
ചിത്രീകരണ സമയത്ത് വസൂരി പിടിപെട്ടായിരുന്നു മരണം.

൧൯൬൯ ല്‍ ഗുജറാത്തിലെ രാജ കുടുംബത്തില്‍ പെട്ട നീലാ ഗോഹി
ലിനെ വിവാഹം കഴിച്ചു. കുറെ കാലമായി വൃക്ക സംബന്ധമായ
 രോഗത്താല്‍ കിടപ്പിലായിരുന്ന ഷമ്മി കപൂര്‍ .എഴുപത്തോമ്പതാം
 വയസ്സില്‍ ബോംബയില   ബ്രീച്ച്കാണ്ടി ഹോസ്‌പ്പിറ്റലില്‍
മരണമടഞ്ഞു.

റാഫിയുടെ ഗാനം കേള്‍ക്കുംബോഴെല്ലാം നമ്മുടെ മനസ്സില്‍ തെളിഞ്ഞു
വരുന്ന ഷമ്മി കപൂറിന്‍റെ മുഖം നമ്മില്‍ നിന്നും മായില്ല!! നാം  ഒരു
സിനിമാപ്രേമിയായില്ലെന്കില്‍ പോലും !!!. ....

നമുക്ക് അദ്ദേഹത്തിനു ആദരാത്ന്ജലികളര്‍പ്പിക്കാം