ഞായറാഴ്‌ച, ഡിസംബർ 04, 2011

ബോംബെ ഫിലിമിന്റെ നിത്യ വസന്തം ദേവ് ആനന്ദ്‌.



ഇംഗ്ലീഷു കാരന്‍  ചവച്ചുതുപ്പിയ പദങ്ങള്‍ കടമെടുത്തു, ഇന്ത്യന്‍
സിനിമക്ക് പേര് ചാര്‍ത്തും മുന്‍പേ,ബോംബെ ഹിന്ദി സിനിമയിലെ
താരങ്ങള്‍ക്ക് "ബോളി വുഡ്‌" നടന്മാര്‍ എന്നാരും വിളിക്കാതിരുന്ന
കാലത്ത് സിനിമയിലെ നക്ഷത്രങ്ങളായി തിളങ്ങിയവര്‍, അത് ഏതു
 ഭാഷാ ചിത്രങ്ങളിലായാലും, ആന്നത്തെ താരങ്ങള്‍ക്കുള്ള തിളക്കമോ
 ആദരണീയതയോ ഇന്നില്ല

ഇന്ത്യന്‍ സംസ്കാരം നെഞ്ചിലേറ്റി ഇന്ത്യന്‍ ജനങ്ങളുടെ തുടിപ്പും മ
ണ്ണിന്‍ ഗന്ധവുമുള്ള സിനിമള്‍ക്ക് ഇന്ന് ഇന്ത്യയുടെ സാംസ്കാരിക അ
ന്തസ്സില്‍ തല ഉയര്‍ത്തി നില്‍ക്കാവുന്ന സിനിമകള്‍ ഇന്നും ഇന്നത്തെ
തലമുറകള്‍ല്‍ക്കുപോലും മറക്കാന്‍ ആവാത്ത എന്നും ഓര്‍ക്കാന്‍
മനസ്സില്‍ സൂക്ഷിക്കാവുന്ന കലാ ബിംബങ്ങളായി പരിണമിക്കുന്നു.

അന്നത്തെ താരങ്ങളും അതേ പ്രകാശം പരത്തി നമ്മുടെ മനസ്സില്‍
 തിളങ്ങുന്നു.'ബോളിവുഡ്‌', 'കൊള്ളിവുഡ്‌, എന്നൊക്കെയുള്ള ഹോളി
വുഡ്‌ നാമത്തിന്റെ എച്ചില്‍ തീനികളായി ഇന്ത്യന്‍ സിനിമാരംഗം മാറി
യതോടെ ഇന്ത്യയുടെ, ഭാരത മണ്ണിന്റെ മൂല്യങ്ങളും പവിത്രതയുമില്ലാത്ത
യുവതലമുറയെ വഴിതെറ്റിക്കുന്ന വിധമുള്ള ആഭാസ സിനിമകളാണെ
റെയും ഭാരത മണ്ണില്‍ പിറന്നു വീഴുന്നത്.

പഴയ കാലഘട്ടത്തിന്റെ പ്രസക്തി പുതിയ തലമുറയെ ഓര്‍മ്മപ്പെടുത്തു
ന്ന പഴയകാല സിനിമകള്‍ നമുക്കൊരിക്കലും വിസ്മരിക്കാനാവില്ല..
ഇന്നും ഓര്‍ക്കുമ്പോള്‍ മനോഹരമായി തിളങ്ങി നില്‍ക്കുന്ന സിനിമയും,
താരങ്ങളും, ഗായകരും നമുക്കേറെ.ആ നിരയില്‍ എന്നും സിനിമാ പ്രേമി
കളെ ലോലമായ പ്രാണയാവേശം കൊള്ളിക്കുന്ന, പ്രണയ നായകന്‍
നിത്യ വസന്തം ദേവാനന്ദ്‌ നമ്മെ  വിട്ടു പിരിഞ്ഞിരിക്കുകയാണ്.

ധരം ദേവ് ഹശോരിമാല്‍ ആനന്ദ്‌ എന്ന പേരില്‍ ൧൯൨൩ സെപ്: ൨൬ നു
 ജനിച്ച ആനന്ദ്‌ ഡിസ: ൪ നു ലണ്ടനില്‍ വെച്ച് മരിക്കും വരെ തന്റെ
കര്‍മ്മ രംഗത്ത് സജീവമായിരുന്നു. കുറച്ചുകാലം എല്ലാറ്റില്‍ നിന്നും വിട്ടു
നിന്നെങ്കിലും സിനിമയുടെ എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ സാന്നി
ധ്യം ഉണ്ടായിരുന്നു.

ഹിന്ദി സിനിമാലോകത്ത്, ഏറെ കരുത്തുറ്റ കലാകാരന്‍മാര്‍ നമുക്കുണ്ടാ
യിരുന്നു.മണ്‍ മറഞ്ഞുപോയ പലര്‍ക്കും ഒരു പകരമില്ലാത്ത അവസ്ഥ,
അത് നമ്മുടെ ഏതു ഭാഷാ ചിത്രങ്ങള്‍ക്കും അനുഭവമാണ്. നമ്മുടെ
സത്യനോ, പ്രേം നസീരോ തമിഴില്‍ എം ജി ആറോ, ഹിന്ദിയില്‍ പഴയ
കാല നടന്മാരും ഏറെ നടികളും, അവരൊക്കെ ജീവിത തിരശ്ശീലക്കുള്ളില്‍
 മറഞ്ഞെന്കിലും ഒരിക്കലെങ്കിലും അവരുടെയൊക്കെ പടം കണ്ടിട്ടുള്ള
ഒരു കലാ ഹൃദയത്തില്‍ നിന്നും പിഴുതെറിയാനാവില്ല.

ഒട്ടേറെ സൂപര്‍ ഹിറ്റ് ചിത്രങ്ങളിലെ നായകനായ ദേവ് ആനന്ദ്‌  ൧൯൪൯
ല്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ മുപ്പത്തിയഞ്ചോളം ചിത്രങ്ങള്‍
നിര്‍മ്മിക്കുകയും ൧൯ ചിത്രം സംവിധാനം ചെയ്യുകയും,൧൩ ചിത്രങ്ങളുടെ
 തിരക്കഥ എഴുതുകയും ചെയ്തു.

൧൯൪൬ ല്‍ ' ഹം ഏക്‌ ഹെ' എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ
ദേവ് ആനന്ദ്‌, ഗുരുദത്ത് മായുള്ള സൗഹൃദം അദ്ദേഹത്തെ സിനിമാലോ
കത്ത് ദേവാനന്ദ്‌ എന്ന നടനെ നിലയുറപ്പിക്കാന്‍ ഉതകുകയും പിന്നീട്
നിരവദി ഹിറ്റ്‌ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെതായി പുറത്തു വരികയും
ചെയ്തു.

൧൯൫൫ ലെ മികച്ച നടന്‍ (ചിത്രം മുനീംജി) ൫൮ ലെ മികച്ച നടന്‍
(ചിത്രം കാലാ പാനി)൬൬ ലെ മികച്ച നടന്‍ (ചിത്രം ഗൈഡ്‌ ) ൧൯൯൧
ലെ ആജീവനാന്ത പുരസ്കാരം. ഫിലിംഫേര്‍ അവാര്‍ഡുകളും, ൨൦൦൨ ല്‍
 ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും നേടിയ അദ്ദേഹം 'റൊമാന്റിക്‌
 ലൈഫ് ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.നടനും, നിര്‍മ്മാതാവുമായ
വിജയാനന്ദ്‌, ദേവാനന്ദിന്റെ സഹോദരനാണ്.

അന്പതുകളുടെ അവസാനം മുതല്‍ പ്രേക്ഷക ലോകത്തിന്റെ ഹര
മായി മാറിയ ദേവ് ആനന്ദിന്റെ  വേഷ വിധാനങ്ങളും ഹെയര്‍ സ്ടയിലും  യുവാക്കളുടെ അനുകരണ  മാതൃകയായിരുന്നു.മുന്‍പില്‍ മുടി തിരമാല
പോലെ ഉയര്‍ത്തിവെച്ചു കൊണ്ടുള്ള ആ സ്റ്റയില്‍ ഏറെ അനുകരി
ക്കപ്പെട്ടിരുന്നു.

ഹിന്ദി നടന്മാരില്‍ ഓരോരുത്തരിലും വേറിട്ട്‌ നല്‍ക്കുന്ന ആരും ആ
രെയും അനുകരിക്കാത്ത സ്വന്തമായ ശൈലി അത് ഹിന്ദി നടന്മാര്‍
 അന്ന് പൊതുവേ സ്വീകരിച്ചിരുന്നു.പ്രണയ കാമുകനായ ദേവ് ആ
നന്ദ്‌ അത് ദേവ് ആനന്ദിന്‍റെ മാത്രം ശൈലിയില്‍, ശാന്തമായ അഭി
നയത്തില്‍ കണ്ണുകൊണ്ടും വായ കൊണ്ടുമുള്ള ചില പ്രത്യേക  ചലന
ത്തോടൊപ്പം തല ആട്ടിക്കൊണ്ടുള്ള സംഭാഷണ ശൈലിയും, അദ്ദേഹ
ത്തിനു മാത്രം സ്വന്തം

വഹീദാ  റഹ്മാന്‍, നൂതന്‍, സാധന, നന്ദ, ആശാ പരേഖ്‌ തുടങ്ങിയവരാ
യിരുന്നു അദ്ദേഹത്തോടൊപ്പം ഏറെ ചിത്രങ്ങളില്‍ ജോഡി , , ബാരിഷ്‌,
 പേയിംഗ് ഗെസ്റ്റ്‌, നൌ ജവാന്‍, നൌ ബഹാര്‍, ജബ് പ്യാര്‍ കിസിസേ
ഹോതഹെ,  സി ഐ.ഡി.,ഹരേ രാം ഹരേ കൃഷ്ണ, ഗൈഡ്‌, പ്രേം പൂജാരി,
ജോണി മേരാ നാം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തി
ന്റെതുണ്ട്.

ആദ്യ കാലചിത്രങ്ങളില്‍  എല്ലാം ദേവ് ആനന്ദിന് വേണ്ടി പാടിയത്
റഫിയായിരുന്നു വെങ്കിലും പിന്നീട് ദേവ് ആനന്ദിന് മാത്രമായി കി
ഷോര്‍ കുമാര്‍ പാടി. എസ. ഡി ബര്‍മ്മനും, മകന്‍ ആര്‍ ഡി ബര്‍മ്മ
നും പതുക്കെ റഫിയെ തള്ളി, കിഷോറിനെ ദേവാനന്ദിന്റെ സ്ഥിരം
ശബ്ദമാക്കുകയായിരുന്നു.

ദേവാനന്ദ്‌ നു മാത്രമായിരുന്നു ഏറെയും കിഷോര്‍ അന്ന് പാടിയിരു
ന്നത്. ബോംബെ ചലച്ചിത്ര ലോകത്ത് ഒരു ഗൂഡ ശ്രമ ഫലമായി
റഫി പിന്തള്ളപ്പെടുകയും,കിഷോര്‍ കുതിച്ചുയരുകയും ചെയ്തു.
'ആരാധന' എന്ന ചിത്രത്തില്‍ രാജേഷ്‌ ഖന്നക്ക് വേണ്ടി പാടി അ
ക്കൊല്ലത്തെ ഫിലിം ഫെര്‍ അവാര്‍ഡ്‌ നേടിയതോടെ വലുതായി
ആരുംസ്വീകരിക്കാതിരുന്ന കിഷോറിന്റെ ശബ്ദം ജനപ്രിയമാവു
കയായിരുന്നു.

ബോംബെ ചലച്ചിത്ര ലോകത്ത് തന്റെതായ അഭിനയ ശൈലിയും,
വ്യക്തിത്വവും നിലനിര്‍ത്തി, അനാവശ്യമായ ഗോസിപ്പുകള്‍ ഒഴിവാ
ക്കിയും വലിയ ആരവമില്ലാതെ ശാന്തമായി ഒതുങ്ങി കൂടിയുള്ള സ്വഭാവ
ശൈലിലും ദേവാനന്ദ്‌ നു നിറഞ്ഞ ആരാധക വൃന്ദങ്ങള്‍ എങ്ങും ഉണ്ടാ
യിരുന്നു ഒരു ജാഡയില്ലാത്ത അഭിനേതാവ്.

എടുത്താല്‍ പൊങ്ങാത്ത ഡയലോഗുകളും, മസില്‍ പോര്‍വിളിയും നട
ത്താത്ത ആരെയും കീഴ്പ്പെടുത്തുന്ന പ്രണയ രംഗങ്ങള്‍ ദേവിന്‍റെ സി
നിമകളുടെ പ്രത്യേകതയായിരുന്നു. എല്ലാ സൂപര്‍ നടികളോടോത്തു ജോ
ഡിയായി അഭിനയിച്ചെങ്കിലും,ഹിന്ദി സിനിമയിലെ സൂപര്‍ സുന്ദരിക
ളായ വഹിദാ റഹ്മാന്‍, ആശാ പരേഖ്‌ എന്നീ നടികള്‍ ആയിരുന്നു ഏറെ
സിനിമകളിലും.

പ്രേക്ഷക മനസ്സിനെ കീഴ്പ്പെടുത്തുന്ന ഒട്ടേറെ സിനിമകളും, കാമുക
ഹൃദയങ്ങള്‍ക്ക് താലോലിക്കാവുന്ന പ്രണയ സങ്കല്‍പ്പങ്ങളെ ഉണ
ര്‍ത്തി ക്കൊണ്ട് യുവ ഹൃദയങ്ങളുടെ ഇഷ്ട നായകനായി ഇന്ത്യന്‍ സി
നിമയില്‍ തിളങ്ങിനിന്ന ആ പ്രഭാപൂരം തിരശ്ശീലക്കു പിന്നിലേക്ക്‌
മാഞ്ഞു മറഞ്ഞു.

പഴയകാല സിനിമാസ്വാദകരെ നൊമ്പരപ്പെടുത്തിക്കൊണ്ട് വിട്ടു
പിരിഞ്ഞ ഹരിത നായകനു ആദരാഞ്ജലികള്‍.